താന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് കെ കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും സോഷ്യല്‍ മീഡിയാ ഇംപാക്ട് യുഡിഎഫിന് ബൂമറാംഗായി മാറുമെന്നും അവര്‍ പറഞ്ഞു
അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും…
പാനൂരിലെ നാടന്‍ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കില്‍ അശ്ലീല വീഡിയോയുടെ പേരുപറഞ്ഞുളള നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കകത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്
പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം
ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടുവരണം. ഒരു മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആരോപണമായിരുന്നില്ല അത്. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ യുഡിഎഫിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ആ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല
കര്‍ണാടകയിലെ വിജയത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവിടെ രണ്ട് കരുത്തരായ നേതാക്കന്മാര്‍, രണ്ടുപേരും രണ്ട് തരത്തില്‍ പ്രധാനപ്പെട്ട, അനുഭവസമ്പത്തുളള, രണ്ട് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന, രണ്ട് പ്രദേശങ്ങളില്‍നിന്ന് വരുന്നവരാണ്.
അഭിമാനമാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയറും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഷോഫി ഫാന്‍സ് പാലക്കാട്ടെ കോണ്‍ഗ്രസിന് ബാധിച്ച ക്യാന്‍സര്‍ തുടങ്ങി കടുത്ത വിമര്‍ശനമാണ് ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
സഭാ സമ്മേളനം നടക്കുമ്പോള്‍ സമാന്തര സമ്മേളനം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലുകള്‍ക്ക് നല്‍കുകയും ചെയ്ത നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പങ്കെടുത്തു എന്നത് ചെയറിനെ അത്ഭുതപ്പെടുത്തിയെന്നും അത്തരം കാര്യങ്ങള്‍ സഭാ പൈതൃകത്തെ എത്രമാത്രം ബാധിക്കുമെന്ന കാര്യം അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു
ന്യായമായ ആവശ്യം ഉന്നയിച്ചതിനാണ് സ്പീക്കര്‍ ഇത്തരത്തില്‍ പെരുമാറിയത്. ശിവന്‍കുട്ടി നിയമസഭക്കകത്ത് കാണിച്ചതൊന്നും ഞങ്ങളാരും ചെയ്തിട്ടില്ല. ഞങ്ങള്‍ കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുകയോ കസേര മറിച്ചിടുകയോ ചെയ്തിട്ടില്ല.
ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു"- ഇ പി ജയരാജൻ. "ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും
ഏത് മനുഷ്യന്റെ ശരീരത്തില്‍ അടികൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും. അവരുടെ കുടുംബാംഗങ്ങള്‍ക്ക് നോവും. പ്രവര്‍ത്തകര്‍ക്കുവേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയുമടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു.
രാജാവ് സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ധന സെസ് പിന്‍വലിക്കാത്തത് ഭരണകൂട നെറികേടാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു ന്യായീകരണവും കേള്‍ക്കേണ്ട. കടയില്‍ പോയി അരി വാങ്ങുന്നവനും പമ്പില്‍ പോയി എണ്ണയടിക്കുന്നവനും അറിയാം അതിന്റെ ബുദ്ധിമുട്ട്.
ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയും പ്രതികരിച്ചിരുന്നു. 'ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിളളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തില്‍ ഗൈഡിനുള്‍പ്പെടെ വലിയ പിഴവാണ് സംഭവിച്ചത്.
ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും പ്രഖ്യാപിച്ചിരുന്നു. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും തുറന്നുകാണിക്കുമെന്നും അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
'പഴയിടം വര്‍ഷങ്ങളായി വലിയ പരാതികള്‍ക്ക് ഇടനല്‍കാതെ കലോത്സവത്തിന് ഭക്ഷണം നല്‍കുന്നയാളാണ്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ജാതി കലര്‍ത്തിയെന്ന ആശങ്കയുണ്ടാകുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായി എന്നത് പരിശോധിക്കണം
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ
ശ്വസിക്കുന്ന വായുവില്‍പോലും വംശീയതയും വര്‍ഗീയതയും കുത്തിനിറയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ പ്രശ്‌നം എംബാപ്പെയാണ്. ലോകത്തെ വിസ്മയിപ്പിച്ച പ്രകടനം ഫൈനലില്‍ പുറത്തെടുത്ത എംബാപ്പെയിലും സംഘപരിവാര്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളുടെ 'ചാന്‍സിലര്‍' കണ്ടതും 'തൊലിനിറം' തന്നെ. സ്വാഭാവികം'-
സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പിൻവാതിൽ നിയമനം സിപിഎമ്മിന്റെ നിയമന എക്കോസിസ്റ്റമാണ്. മേയർക്കും സർക്കാരിന്റെ തൊഴിൽ നിഷേധത്തിനുമെതിരെ പൊരുതുന്ന യൂത്ത് കോൺഗ്രസ്സ് പോരാളികൾക്ക് സമരാഭിവാദ്യങ്ങളെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ് സിപിഎമ്മിനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഷാഫി പറമ്പില്‍ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ നേതൃത്വത്തിന് 4 വൈസ് പ്രസിഡന്റ്മാര്‍, 4 ജനറൽ സെക്രട്ടറിമാര്‍, 4 സെക്രെട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ, എസ് എം ബാലു,
മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഈ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചാല്‍ എങ്ങനെയാണ് വധശ്രമമാകുക. സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ യൂത്ത് കോണ്‍ഗ്രസിന് അറിയാം. ഇത്തരം ഭയപ്പെടുത്തലുകള്‍ കൊണ്ടൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കരുതണ്ട.
അന്വേഷണം കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ അതില്‍ കടുകുമണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍പോലും 5G വേഗത്തിലെത്തുന്ന കേന്ദ്ര ഏജന്‍സികള്‍, സംഘപരിവാര്‍ അനുകൂലികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യംവരുമ്പോള്‍ ഒച്ചിന്റെ വേഗതയിലാവുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു
തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ്
എന്തിന് കൊന്നു നിലവിളികളില്ല. മൊക്കിലും മൂലയിലും ഫ്‌ളക്‌സുകളില്ല. ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളമയില്ലാതെ നേതാക്കന്മാര്‍ പ്രധിഷേധം രണ്ടുവരിയില്‍ അവസാനിപ്പിച്ചു. ഒരു കാവിക്കൊടിയും പറിച്ചെറിയപ്പെട്ടില്ല. ഒരു ബിജെപി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ലുപോലും വീണില്ല. കൊന്നത് ആര്‍ എസ് എസ് ആണെന്ന് പറയാന്‍ മടിക്കുന്ന സിപിഎമ്മുകാരുണ്ട്
സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു
കൊല്ലും കൊലവിളിയും നടത്തി പൊലീസ് ജീപ്പ് വരെ കത്തിക്കുന്ന ഗുണ്ടകളോട് മൃദുസമീപനം കാണിക്കുന്നും നാട്ടുകാരോട് പൊലീസ് ഗുണ്ടായിസം കാണിക്കുന്നതും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്
പാലാ വിഷയത്തില്‍ പ്രതിപക്ഷം ഇടപെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാന്‍ തയാറായത്. അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയത്തിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയാണ്
6 ദിവസം മുതൽ 963 ദിവസം വരെയുള്ള 9 തടവുകള്‍ ലക്നൗ ജില്ലാ ജയിൽ, അലഹാബാദ് ജില്ലാ ജയിൽ, നാഭാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ബറേലി ജില്ലാ ജയിൽ, ഡെഹ്റാഡൂൺ ജയിൽ, ആലിപ്പൂർ സെൻട്രൽ ജയിൽ, അൽമോറ ജയിൽ, ഘോരഖ്പൂർ ജയിൽ, അഹമ്മദ് നഗർ ഫോർട്ട് പ്രിസൺ എന്നിവിടങ്ങളിലായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി തടവിൽ കഴിഞ്ഞ നെഹ്‌റു...
മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. ടി പി - 51 വെട്ടും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.
ഇത്തരക്കാരെ ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.
"(ഐ) ഫോണ്‍. (ഐ) ഗ്രൂപ്പ്. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ, ഫോണ്‍ തരാന്‍ മാത്രം ഞാനും ആ കുട്ടിയും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്ന് പറയാന്‍ പറഞ്ഞു" എന്നായിരുന്നു അന്ന് റഹീം എഴുതിയത്. അതിലെ ഒരു "ഐ" സിപി(ഐ)എം-ലെ (ഐ) എന്നാക്കി വായിക്കണമെന്നാണ് ഷാഫി പറമ്പില്‍ പരിഹസിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി എ ഗ്രൂപ്പ്. 40 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത്. പ്രായഭേദമെന്യേ പ്രമുഖ എ ഗ്രൂപ്പ് നേതാക്കൾ എല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.